ജീവിതത്തിന്റെ വാരിക്കുഴിയിൽ വീണുപോയ മനുഷ്യർക്ക് ലഭിക്കുക ഖേദത്തിൻ്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകൾ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഉള്ളിൽ സ്നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേർപാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ, ചില പ്പോൾ, ഏതോ ഒരു മനുഷ്യൻ്റെ മരണശുശ്രൂഷയിൽ പങ്കെടുത്ത് അവ രിൽ ഒരാൾ മനുഷ്യൻ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കർക്കിടകം, മരണം, കറുത്ത ചന്ദ്രൻ, അഭയം എന്നീ കഥകളുടെ സമാ ഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകൾ.