"ഒരു നിമിഷം താതനും പുത്രനും പരസ്‌പരം നോക്കി നിന്നു. മരണവും ജീവിതവും മിഴി കോർക്കുന്നതുപോലെ. യയാതിയുടെ മനസ്സപ്പോൾ ശാന്തമായിരുന്നു. അനുഗ്രഹം ചൊരിയും പോലെ കരം പുത്രൻ്റെ ശിരസ്സിൽ വെച്ചു. യൗവനത്തിൻ്റെ അളവറ്റ പ്രതീക്ഷയും പ്രസരിപ്പും പുത്രനു നൽകി. പകരം അവൻ്റെ ജരയും വാർദ്ധക്യവും ഏറ്റുവാങ്ങി. ആകാശത്ത് നക്ഷത്രങ്ങൾ മാഞ്ഞു തുടങ്ങി. പകരം പുതിയൊരു വെളിച്ചം പരന്നു. ഗംഗയുടെ തീരം ലക്ഷ്യമാക്കി യയാതി നടന്നു." യയാതിയുടെ കഥയ്ക്കൊരു നവീനഭാഷ്യം. ജനിമൃതികൾക്കിടയിലെ കാമനാപർവ്വം അത്യന്തം വികാരസാന്ദ്രമായ ഭനാവൽ.