Godha Dc Books ജയനെ ഒരു ഫയൽവാനാക്കുക എന്നതായിരുന്നു ചന്തുണ്ണിപ്പിള്ളയുടെ സ്വപ്നം. ഗോദയിൽനിന്ന് ഗോദയിലേക്ക് മിന്നൽജ്വാലപോലെ അവന്റെ വളർച്ച പെട്ടെന്നായിരുന്നു. വീരഭദ്രനും സുൽത്താൻസിംഗും എല്ലാം ഗോദയിൽ ജയന്റെ സാഹസികപ്രയാണത്തിനുമുന്നിൽ പതറി. ഭാരതചാമ്പ്യനും ലോകചാമ്പ്യനും ആകാനുള്ള ജയന്റെ പരക്കംപാച്ചിലിനിടയിൽ ജീവിതം മറ്റൊരു വഴിക്കു തിരിയുകയായിരുന്നു. ആരാധകവൃന്ദത്തിന്റെ ജയാരവങ്ങൾ മാത്രം കേട്ടു ഗോദയിൽനിന്നു പുറത്തു വന്നിരുന്ന ജയനെ, ആദരിച്ച നാവുകൾതന്നെ അപഹാസഗീതികളും പാടി എതിരേറ്റു. കേരളത്തിന്റെ ഗതകാലചരിത്രം ഗുസ്തിക്കാരുടെയും ഗോദകളുടെയും കഥകൾകൊണ്ട് സമ്പന്നമാണ്. ഗോദകളിൽ ജീവിതവിജയം കണ്ടെത്തിയ ഫയൽവാൻമാരുടെ പേരിൽ ഊറ്റംകൊണ്ടിരുന്ന പഴയ തലമുറ ഇന്നും ആ കഥകൾ അയവിറക്കുന്നുണ്ടാവും. അവർ പറയുന്ന കഥകളിൽ ജയനുമുണ്ടാവും. ഒരു കാലഘട്ടത്തിന്റെ തുടിപ്പുകൾ പകർത്തിയ നോവൽ.