Kochuthankayude Raktham Rahul R Pillai Dc Books വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു. അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്‌ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്‌പത്തിന് പറയാനുള്ളതെന്താണ്? 90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ കാറ്റായി, മഴയായി അവൾ ആ കഥ പറയുകയാണ്...