Lens Rosili Joy Logos Books യഥാർത്ഥത്തിൽ പലതരം കഥകളുടെ ഏകരൂപമാണ് ഓരോ മനുഷ്യനും. ഖ്യാസമെടുക്കുന്ന നിമിഷങ്ങൾക്കൊക്കെ തന്‌റേതായ കഥകൾ പറയാനുണ്ട്. കാണ്ടി പതിഞ്ഞ ഓരോ ഇടത്തിലേയും ഓർമ്മയുടെ പായൽ നനവിൽ നിന്നാകാം അവ മുളച്ചു പൊന്തുന്നത്. അതിൽ മണ്ണും മരവും വള്ളിയും മനുഷ്യനും നാനാജാതി ജിവികളും ചിലപ്പോൾ തെളിയും. റോസിലി ജോയിയുടെ കഥാപ്രപഞ്ചത്തിലെ മിക്ക മനുഷ്യരും സമീപത്തുള്ള ചെറുതും വലുതുമായ ജന്തുജാലങ്ങളുമായി ശക്തമായി ആശയവിനിമയം നടത്താറുണ്ട്. അവർ കുശലം പറയുകയും ആകുലതകളും ഭയങ്ങളും പങ്കുവെക്കുകയും ചെയ്യാറുമുണ്ട്. പൂച്ചകളും തേനിച്ചയും ഞണ്ടും തേളും വെയിൽപ്പക്കിയും, മനുഷ്യനും കലർന്നും കലഹിച്ചും ഉയിർക്കൊണ്ട ഒരു തുറന്ന ലോകം 'ഖലൻസ്' എന്ന കഥാസമാഹാരത്തിലൂടെ റോസിലി ജോയ് എന്ന കഥാകാരി മികവോടെ വെളിപ്പെടുത്തുന്നു. ജിവിക്കുന്ന കാലത്തോട് പ്രത്യക്ഷമായും പരോക്ഷമായും എതിരിടുവാനും അതിജീവിക്കുവാനും ശ്രമിക്കുന്ന മനുഷ്യരെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ഈ കഥകലെമ്പാടും നമുക്ക് കണ്ടെടുക്കാനാവും. അതുകൊണ്ടുതന്നെ ഈ കഥകൾ അവസാന വരിയ്ക്കു ശേഷവും വായനയുടെ ഹ്യദയത്തെ നിരാവി പോലെ