Palattine Thodumbol Dc Books "കവിതകൊണ്ട് കുത്തിക്കെട്ടിയ ജീവിതത്തിന് നീ മുളന്തണ്ടുകൊണ്ട് അടിവരയിടുന്നു. നിൻ്റെ ചുണ്ടുകളും നിൻ്റെ വിരലുകളും നിൻ്റെ കാറ്റുമില്ലാത്ത ഞങ്ങൾ അടഞ്ഞുപോയ കുറെ സുഷിരങ്ങൾ മാത്രം. തപ്പിയും തടഞ്ഞുമാണെങ്കിലും എവിടെയും കെട്ടിനിൽക്കാതെ ജീവിതം ഒഴുകുകയാണ്. കവിതയ്ക്കും ഒഴുകാനാണ് ഇഷ്ടം. അതിനത് ജീവിതത്തെ കൂട്ടുപിടിക്കുന്നു. ഒരിടത്ത് ചുരുണ്ടുകൂടാതെ ജീവിതത്തോടൊപ്പം കവിതയും ചലിച്ചുകൊണ്ടിരിക്കുന്നു. മേഘങ്ങളായി ഉരുണ്ടുകൂടി അത് വേനയ്ക്ക് മഴയായി മാറുന്നു. ഇലകളായി നാമ്പിട്ട് കരിഞ്ഞ ചില്ലകളെ മരമായി മാറ്റുന്നു." അന്തരിച്ച ബിനു എം. പള്ളിപ്പാടിൻ്റെ ഓർമ്മയിൽ എഴുതിയ പാലറ്റിനെ തൊടുമ്പോൾ എന്ന കവിതയ്ക്കൊപ്പം മാഞ്ഞുപോകുന്നു, രാത്രിജീവിതം, ഊഞ്ഞാൽ, ആൻ്റിവെനം, ചോരുന്ന വീടുകൾ, ഓർമ്മകൾ പ്രേതങ്ങൾ, മഴപ്പേടി തുടങ്ങിയ 39 കവിതകളും.