"പ്രണയവും മിസ്റ്ററിയും ഇടകലര്‍ന്ന ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരം. ഏപ്രില്‍ 23, ലോകപുസ്തകദിനത്തോടനുബന്ധിച്ചാണ് 23 എഴുത്തുകാരുടെ കഥകള്‍ സമാഹരിച്ച് ഇത്തരമൊരു പുസ്തകമാക്കിയത് എന്ന സവിശേഷതയും '23 കഥകള്‍' ക്കുണ്ട്. പ്രണയവും ബന്ധങ്ങളും മാനുഷികവികാരങ്ങളുമെല്ലാം ഈ കഥകളില്‍ കടന്നുവരുന്നുണ്ട്. പ്രണയം, വിരഹം, കാത്തിരിപ്പ്, പ്രണയനഷ്ടം എന്നിങ്ങനെ പ്രണയത്തിന്‍റെ തന്നെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്നവയാണ് ഈ പുസ്തകത്തിലെ പ്രണയകഥകള്‍. സ്നേഹിച്ചും വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ഒരു നനുത്ത ഓർമ്മയായി അവശേഷിച്ചും കാലാതിവർത്തിയായി മാറുകയാണ് പ്രണയമെന്ന് ഈ കഥകള്‍ ഒരുവട്ടം കൂടി തെളിയിക്കുന്നു. വായനക്കാരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന, നിഗൂഢതകള്‍ നിറഞ്ഞുനില്‍ക്കുന്ന, രഹസ്യാത്മക സ്വഭാവം പുലര്‍ത്തുന്ന കഥകളും ഈ സമാഹാരത്തിന്‍റെ ഭാഗമാണ്. കുറ്റാന്വേഷണവും ഭ്രമാത്മകതയും അതീന്ദ്രിയ ലോകവുമെല്ലാം ഈ വിഭാഗത്തിലുള്‍പ്പെടുന്നു. യുവതയുടെ വ്യത്യസ്തമായ വായനാഭിരുചികളെ തൃപ്തിപ്പെടുത്തുന്ന കഥാസമമാഹാരമാണ് '23 കഥകള്‍' "