ആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകൾ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാൾ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തിൽ പങ്കെടുത്താൽ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവൽ. വർഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടൽമൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാൽ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തിൽ ഈ നോവൽവിവർത്തനം കൂടുതൽ പ്രസക്തമാകുന്നു. വിവർത്തനം: ബാബുരാജ് കളമ്പൂർ