കൊച്ചിവിടുമ്പോൾ ഞാൻ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകൾ ഒരു വീഴ്ചയിൽ തകർന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാൻ സാധിക്കുകയില്ല. പക്ഷേ, പോവണം. കൊച്ചിക്കും സ്വർഗ്ഗത്തിനും നടുവിൽ ഒരു ഇടത്താവളമായിരിക്കും പുനെ… മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തിൽ നിറയെ സ്നേഹത്തിന്റെ ലോകം കൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയിൽ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവർ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തിൽ നിഴലിടുന്നത്.