Diarykkurippukal Madhavikkutty Dc Books ഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് -- അസ്വസ്ഥമായി. പുരുഷന്റെ ഇച്ഛയ്ക്കു വഴങ്ങി ജീവച്ഛവമായി കിടക്കയിൽ മലർന്നു കിടക്കേണ്ടവൾ, സമൂഹത്തെ വിമർശിക്കുവാൻ ഒരിക്കലുമൊരിക്കലും അധികാരമില്ലാത്തവൾ സമുദായത്തോട് എതിർക്കുകയോ...? ഭക്ഷണം എടുത്തു നീക്കിയാലും അതിനുള്ള വിശപ്പ് എന്നിൽനിന്ന് ഒരിക്കലും നീക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് -- മനുഷ്യഹൃദയത്തെ കൊതിപ്പിക്കുന്ന സുതാര്യമായ സൗന്ദര്യമാണ് മാധവിക്കുട്ടിയുടെ ഈ ഡയറിക്കുറിപ്പുകൾ.