കോഴിക്കോട്ടെ ബോറപ്പെണ്ണുങ്ങളുടെ സുന്നത്ത് കല്യാണം നടത്തിയിരുന്ന ഒസ്സാത്തി മുഖദാർ കദിയുമ്മയും, കർക്കിടക രാത്രിയിൽ തീണ്ടാരിയായി ഒറ്റക്ക് പുറത്തിറങ്ങിയ പെരുമുത്തശ്ശിയെ കസെറിഞ്ഞ് കൊള്ളിച്ച് ഭ്രഷ്ടയാക്കിയതിൻ്റെ ജാതിഭാരം പേറുന്ന പെണ്ണമ്മയും വാരിയംകുന്നൻ്റെ ബാപ്പ മൊയ്ദീൻകുട്ടി ഹാജിക്കൊപ്പം ആൻഡമാനിലേക്ക് നാട് കടത്തപ്പെട്ട സൈദാലിയുടെ വംശപരമ്പരയും മൊഴി ചൊല്ലി പിരിഞ്ഞ കദീശക്ക് വീണ്ടും അതേ മാരനെ കെട്ടാനായി ഇടക്കെട്ട് കെട്ടി ഗർഭമുണ്ടാക്കി കടന്ന് കളഞ്ഞ ചോണൻ അദ്രുമാനുമെല്ലാം ഈ താളുകളിൽ നിശ്ചലമായി കിടപ്പുണ്ട്. മുനീർ പൂർണ്ണാനന്ദയാകുന്നതിൻ്റെയും പൂർണ്ണാനന്ദ സ്വാമികൾ മുഹ്യുദ്ദീൻ മാല ചൊല്ലി കാശിയിൽ അലയുന്നതിന്റെയുമെല്ലാം പൊരുൾ മറഞ്ഞുകിടക്കുന്നത് ഈ മണ്ണിലാണ്. അടുത്ത തലമുറക്ക് മുന്നേ അന്യം നിന്ന് പോയ അനേകം ആചാരങ്ങളും പ്രയോഗങ്ങളും വാക്കുകളും നോക്കുകളും ഒരു മ്യൂസിയത്തിലെന്ന മ ഞാൻ ഈ പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്