ഒരു നൂറ്റാണ്ടുകാലത്തെ കാർട്ടൂണിൻ്റെ ചരിത്രമാണ് ഈ ലഘുഗ്രന്ഥത്തിലൂടെ സാഹിത്യപ്രവർത്തക സഹകരണസംഘം പറയുവാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ എല്ലാ ദിനപത്രങ്ങളിലും ആഴ്ച്‌ചപ്പതിപ്പുകളിലും മാസികകളിലും ഒഴിവാക്കപ്പെടാതെ വന്നു കൊണ്ടിരിക്കുന്ന കാർട്ടൂണുകളായിരിക്കും ഒരുപക്ഷേ വായനക്കാർ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഈ വാർദ്ധക്യ കാലത്തും എന്റെ അനുഭവം അതായതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. കാർട്ടൂണുകളുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലൂടെ എസ്. പി. സി. എസ്. വിലയേറിയ സംഭാവനയാണ് മലയാളഗ്രന്ഥശേഖ രണത്തിന് നൽകിയിരിക്കുന്നത്. വായനക്കാർക്ക് ഈ ഗ്രന്ഥം അത്യധികം ആഹ്ലാദകരമായി തീരും എന്നതിൽ സംശയമില്ല. വലിയ സന്തോഷത്തോടുകൂടി ഞാനിത് പൊതുജനസമക്ഷം സമർപ്പിച്ചുകൊള്ളുന്നു. ജസ്റ്റിസ് കെ. ടി. തോമസ്