വൈകുന്നേരം സ്കൂൾബസ്സിന്റെ ഫസ്റ്റ് ട്രിപ്പിൽ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോൾ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയിൽ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിൻ ഫുൾ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്നൽസിടാൻ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാൽ, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെൻസിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊർജ്ജവും നർമ്മവും കലർന്ന ഭാഷയിൽ ആവിഷ്കരിച്ച നോവൽ.