റോൾ മോഡൽ. ഇതിഹാസം. സ്പേസ് സയന്റിസ്‌റ്റ്. മിസൈൽ മാൻ. ഭാരതരത്നം. എക്കാലത്തെയും ഏറ്റവും ജനപ്രിയനായ രാഷ്ട്രപതി അധികാരത്തിൻറെ ഇടനാഴികളിൽ, ഉദ്യോഗസ്‌ഥ മേധാവികൾക്കും അവർക്ക് കുടപിടിക്കുന്ന ഭരണാധികാരികൾക്കും മുന്നിൽ ഈ യോഗ്യതകളൊക്കെയും നിഷ്പ്രഭമായിപ്പോകാറുണ്ട്. 1993 മുതൽ അദ്ദേഹത്തിൻ്റെ അന്ത്യദിനം വരെ നിഴലായി കൂടെയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ആർ.കെ. പ്രസാദ് കലാമിൻ്റെ മറ്റൊരു മുഖം നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നു. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായും ഡിആർഡിഒ തലവനായും പിന്നീട് രാജ്യത്തിൻ്റെ പ്രഥമ പൗരനായും സേവനമനുഷ്ഠിച്ച കാലവും അതിനുശേഷമുള്ള ജീവിതവും ഒരു സഹയാത്രികൻ്റെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്നു. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളുമായി കലാമിനുണ്ടായിരുന്ന ആത്മബന്ധങ്ങളും ചില വിവാദങ്ങൾക്ക് പിന്നിലെ യഥാർഥ സത്യങ്ങളും തുറന്നു കാട്ടുന്നതോടൊപ്പം, പ്രതിസന്ധികളെയും നിരാശകളെയും അദ്ദേഹം എങ്ങനെയാണ് പുഞ്ചിരിയോടെ നേരിട്ടതെന്നും വിശദമാക്കുന്നു.