പത്രപ്രവർത്തകനും എഴുത്തുകാരനുമായ എസ് പി ശരത്തിന്റെ ആദ്യ നോവൽ. മലയാള സാഹിത്യം അത്ര പരിചയിച്ചിട്ടില്ലാത്ത മാജിക്കൽ റിയലിസമാണ് ഉറക്കപ്പിശാചിന്റെ കാതൽ. സീരീസ് ആയി പുറത്തിറങ്ങി ഹിറ്റായ ഹാരിപോട്ടർ, ലോഡ് ഓഫ് റിങ്സ് എന്നിവയോട് കിടപിടിക്കുന്ന, കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രമേയം. അവിശ്വസനീയമായ കഥകളിലൂടെ വായനക്കാരെ ആകാംഷയടുെ മുൾമുനയിൽ നിർത്തി, ആദ്യാവസാനം വായനയുടെ ത്രിൽ നിലനിർത്തുന്ന പുസ്തകം. ലളിതമായ ഭാഷയും പരിചതമായ കഥാപരിസരവും വായനക്കാരെ പിടിച്ചിരുത്തുമെന്നുറപ്പ്. മലയാളത്തിലെ മികച്ച ബെസ്‌റ്റ്സെല്ലർ ഉറക്കപ്പിശാചിനുശേഷം എസ് പി ശരത്തിൻ്റെ മറ്റൊരു ക്ലാസിക് നോവൽ: വരത്തുപോക്ക്. പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്.