ഈ നൂറ്റാണ്ടിലെ അവസാനത്തെ ദായമ്മക്കെ ഞാൻ കാണുന്നത് എൻ്റെ പതിനേഴാം വയസ്സിൽ നാടുവിട്ടുപോയ യാത്രയിലായിരുന്നു. ദൈവത്തിനും പിശാചിനും വേണ്ടാത്ത ജന്മങ്ങളെന്ന പാപഭാരവും പേറിക്കൊണ്ട് ജീവിക്കുന്ന ഹിജഡകളുടെ ജീവിതത്തിലെ ഭയാനകമായ നിമിഷം! മുറിച്ചെടുത്ത ലിംഗത്തിൽ നിന്ന് ചീറ്റിയൊഴുകുന്ന രക്തമെടുത്ത് ദേഹമാസകലം തേച്ചുപിടിപ്പിക്കുമ്പോൾ വീടിൻ്റെ പിന്നാമ്പുറത്ത് ആറടി നീളത്തിൽ ഒരു കുഴി വെട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇന്ത്യൻ സാഹിത്യത്തിൽ ഇന്നേവരെ ആരും എഴുതാൻ ഒരുമ്പെട്ടിട്ടില്ലാത്ത ആഖ്യാനം. അച്ചടിക്കപ്പെടുംമുമ്പേ ചലച്ചിത്രമാകൻ തിരഞ്ഞെടുക്കപ്പെട്ട പ്രമേയം