നമ്മുടെ ഭാഷയുടെ ചരിത്രത്തിലും നാട്ടു തനിമയിലും ഊന്നി നിവർന്നുനിൽക്കാൻ കുറുങ്കവിതകളിലൂടെയും കുട്ടിക്കവിതകളിലൂടെയും മലയാളിയെ പ്രചോദിപ്പിച്ച കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ. അനന്തകോടി ജീവജാലങ്ങൾക്കിടയിൽ അഞ്ഞൂറുകോടി മനുഷ്യർക്കിടയിൽ ഒരാൾ മാത്രമാണ് താനെന്നു കരുതിയ കുഞ്ഞുണ്ണിമാഷിന്റെ ജീവിതവും എഴുത്തും പടർന്ന ആഴങ്ങൾ തെളിനീരിലെന്നപോലെ ഈ കൃതിയിലൂടെ കാണാം.