ഒരായുസ്സ് ജീവിക്കാൻ പോന്ന വലിയ ശമ്പളം. ഒറ്റ വർഷത്തെ ജോലി. കരാർ ഒപ്പിടുന്നോ? കരൺ കരേഫർ ഒന്നുമാലോചിച്ചില്ല. മുൻ ജോലിയിടം സമ്മാനിച്ച അപമാനത്തിൻ്റെ ഭാരത്തിൽനിന്ന അവൻ തലയാട്ടി. പിന്നെ ഒപ്പിട്ടു. ആ ഒപ്പ് കരണിൻ്റെ ജീവിതത്തെ കൊണ്ടുപോയത് ഉത്തരധ്രുവത്തിലെ ഒറ്റപ്പെട്ട ഇടത്തേക്ക്. ബെന്യാമിന്റെ ആടുജീവിതത്തെപ്പോലെ തീവ്രവും ഓരോ നിമിഷവും സംഭ്രമജനകവുമായ അനുഭവത്തിലേക്ക്. കരണിൻ്റെ മകൾ കുഞ്ഞു ടിയമോൾകൂടി വായനക്കാരന് മറ്റൊരു നോവലിലും കാണാത്തത്ര വൈകാരികമായ അനുഭവം സമ്മാനിക്കുന്നു. ഡിറ്റക്ടീവ് വേലൻ പൗലോസിൻ്റെ സ്രഷ്ടാവിൽനിന്ന് ഒരു അത്യുജ്ജ്വല വായനാനുഭവം!