തോന്ന്യാക്ഷരങ്ങള്] അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്] വായനക്കാരെയും ഉള്]പ്പെടുത്തുന്ന ഓര്]മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്] തോറ്റുപോയവരും ജീവിക്കാന്] മറന്നവരും പ്രണയവേനലില്] വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്]നിന്ന് ഓര്]മ്മകളുടെ തടവറയിലേക്ക് തിരിച്ചിറങ്ങുന്ന എഴുത്തുകാരന്] അമ്മമണമുള്ള സുഖദമായ വാത്സല്യത്തിലേയ്ക്കും, അച്ഛനോർമ്മകളുടെ ആഴങ്ങളിലേയ്ക്കും മുങ്ങിപ്പോകുന്നുണ്ട്. നാട്ടുവിശേഷങ്ങളും ചേറു മണക്കുന്ന ബാല്യവും കാവിനു പറയാനുണ്ടായിരുന്നതും മുണ്ട്യാറക്കുന്നിലെ വെയില്] താഴുമ്പോള്] വീണുപോയ ഇലകള്] പറഞ്ഞതും മുറിവുകള്] തന്നെയാണ്. മഞ്ഞിൻെറയും പുഴയുടെയും നാട്ടുവിശേഷങ്ങളുടെയും പ്രണയത്തിൽ കുതിർന്ന സ്]മൃതിചിത്രങ്ങൾ .