അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിനടുത്ത് റുമാൽ വിൽക്കുന്ന പമീലയും അവിടെ ഒരു ജ്യൂത്തീസ് കടയിൽ ജോലിക്കാരനായ അമറും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതുമെല്ലാം യാദൃശ്ചികമായായിരുന്നു. വർഷങ്ങൾക്കു മുമ്പ് സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സംഭവങ്ങളുടെ ചാരം മൂടിയ കനലുകൾ അവരുടെ ജീവിതത്തെ അദൃശ്യമായി പിന്തുടരുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് ഓർമ്മയില്ലാത്ത അവൾക്ക് കരുത്തും കരുതലുമായി ആ പ്രണയം. എന്നാൽ ഒരു ദിവസം അമർ അപ്രത്യക്ഷനാകുന്നു. അവൾ അവനെ തേടിയിറങ്ങുന്നു. കാരണം അവനെ നഷ്ടപ്പെടാൻ അവൾക്കാവുമായിരുന്നില്ല. പ്രമീലയുടെയും അമറിന്റെയും പ്രണയവും ചാരം പോലെ എരിയുന്ന ഇരുവരുടെയും ഭൂതകാലവുമാണ് ഈ നോവൽ. പഞ്ചാബിന്റെ ജീവിതവും സംസ്‌കാരവും രാഷ്ട്രീയവും ഈ പ്രണയ നോവലിനെ കൂടുതൽ മനോഹരമാക്കുന്നു.