വേരുകൾക്ക് രക്തം കുടിക്കാൻ നൽകരുത്!" ഗൂഗിൾ മാപ്പിൽ നിന്നുപോലും മായ്ക്കപ്പെട്ട ഒരു സ്ഥലം ... മലയൂര് ഗ്രാമം. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? ഒരു മണ്ണിടിച്ചിലിന്റെ മറവിൽ സർക്കാർ ലോകത്തിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിഗൂഢതകൾ തേടി ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് വിക്രമും സംഘവും ആ ഇരുണ്ട കാട്ടിലേക്ക് കാലെടുത്തുവെക്കുന്നു. ഭരണകൂടത്തിന്റെ കള്ളക്കഥകൾ പൊളിക്കാൻ ഇറങ്ങിത്തിരിച്ച അവർ അറിഞ്ഞിരുന്നില്ല, തങ്ങൾ നടക്കുന്നത് വിശന്നുനിൽക്കുന്ന, ജീവനുള്ള ഒരു രാക്ഷസന്റെ ഉദരത്തിലൂടെയാണെന്ന്.! അവിടെ മരങ്ങൾക്ക് കണ്ണുകളുണ്ട്, മണ്ണിലെ വേരുകൾക്ക് ചോര കുടിക്കാനുള്ള ആർത്തിയുണ്ട്. പച്ചമാംസം കാർന്നുതിന്നുന്ന, ഉടലില്ലാത്ത രൂപങ്ങൾ കാവൽനിൽക്കുന്ന, പ്രകൃതിയുടെ നിയമങ്ങൾ തോറ്റുപോകുന്ന, ഭീകരമായ മറ്റൊരു ലോകം. ഓരോ താളിലും മരണത്തിന്റെ ഗന്ധമുള്ള, ശ്വാസമടക്കിപ്പിടിച്ച് മാത്രം വായിച്ചുതീർക്കാൻ കഴിയുന്ന ലിജിൻ ജോണിന്റെ ബയോളിജിക്കൽ ഹൊറർ ത്രില്ലർ - പാരസൈറ്റ്.