റാബീസ് ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള സിയെർവാ മരിയ എന്ന പെൺകുട്ടിയുടെ കഥ പറയുകയാണ് മാർകേസ് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മുത്തശ്ശി പറഞ്ഞ ഒരു ഐതിഹാസിക കഥയുടെ സാങ്കല്പിക പ്രാതി നിധ്യമാണ് ഈ നോവൽ സിയെർവാ മരിയയുടെ ശവകുടീര ത്തിന്റെ ഖനനത്തിന് സാക്ഷിയായതാണ് ഇതെഴുതാൻ അദ്ദേഹത്തിന് പ്രചോദനമായത്. മരണശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും കല്ലറയ്ക്കുള്ളിൽ അവളുടെ ചെമ്പിച്ച മുടികൾ വളരുകയാണെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. സിയെർവാ മരിയയും വൃദ്ധപുരോഹിതനായ കതാനൊ ദൗലറായും തമ്മിലുള്ള വിചിത്രവും അസാധാരണവുമായ ഒരു പ്രണയകഥയും ഇതിൽ ചിത്രീകരിക്കുന്നുണ്ട്. സമുദായത്തെയും അന്ധവിശ്വാസങ്ങളെയും പര്യവേക്ഷണം ചെയ്യാൻ ശ്രമിക്കുന്ന ഈ നോവൽ മനോഹരമായ ആഖ്യാനകൗശലങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന സ്നേഹത്തിന്റെ ഒരു മികച്ച രൂപകമാണ്. വിവർത്തനം : ജോളി വർഗീസ്