അലിയുടെ ആകാശത്തിൽ കുമിഞ്ഞു കൂടിയ കാർമേഘങ്ങൾ ഫാത്തിമയുടെ ചെറു പുഞ്ചിരിയിൽ പെയ്തൊഴിഞ്ഞു പോയി. ഒന്പത് സംവത്സരങ്ങൾ. മദീന മരുഭൂമിയിൽ ഈന്തപ്പനയിൽ കെട്ടിയൊരു മണിയറയിൽ നിന്ന് ദൈവത്തെ തേടിയ ഇണക്കുരുവികളുടെ കുറുകൽ കേട്ട് ലോകം പ്രണയത്തിന്റെ പുതിയ അധ്യായമെഴുതി. ഭക്തിയെ ഇന്ധനമാക്കി ഒരേ ദിശയിലൊഴുകിയ ഒരു ദാമ്പത്യ വല്ലരി. ദൈവിക മാർഗത്തിൽ പരസ്പരം ത്വജിക്കാൻ മത്സരിച്ചവർ പരിഭവങ്ങൾ പറയാതെ ജീവിതം അടയാളപ്പെടുത്തി. മടുക്കുവോളം പ്രണയിക്കാൻ പുതിയ വാക്ക് കണ്ടെത്താൻ ശ്രമിക്കുന്ന ലോകത്തോട് മരിക്കുവോളം പ്രണയിക്കാൻ മരണാനന്തരവും ഓർമ്മകളെ തലോടാൻ ജീവിതം കൊണ്ട് പറഞ്ഞു വെക്കുന്നു അലിയും (റ) ഫാത്തിമയും (റ)