കുട്ടിക്കാലംതൊട്ടേ കഥകൾമാത്രം കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു മാധവിക്കുട്ടിയുടേത്. ആ ഏകാന്തകാലങ്ങളിൽ കൂട്ടായി പണിക്കാരികളിൽനിന്നു കേട്ട പലേതരം കഥകളിൽനിന്നായിരുന്നു മാധവിക്കുട്ടി മനുഷ്യരുടെയും നാനാതരം ജീവിവർഗ്ഗങ്ങളുടെയും അനുഭവങ്ങൾ ആദ്യമായി അറിഞ്ഞത്. മുതിർന്നപ്പോഴാകട്ടെ തന്റേതന്നെ അനുഭവങ്ങളും. കഥകളും നോവലുകളും ആത്മകഥയും എഴുതാൻ എഴുത്തുകാരിയെ പ്രാപ്തമാക്കിയത് അങ്ങിനെയാണ്. യാഥാർത്ഥ്യവും ഫാന്റസിയും ഒരുപോലെ അനുഭവിപ്പിക്കാനുള്ള മിഴിവ് ഒറ്റയടിപ്പാതയിലും വിഷാദംപൂക്കുന്ന മരങ്ങളിലും മാധവിക്കുട്ടി പ്രദർശിപ്പിക്കുന്നു.