Panchaman Narayanan Ambalathara Mankind Publication "ഉക്കത്ത് കുഞ്ഞീണ്ട് തലയില് കള്ള്ണ്ട് പിന്നെങ്ങനടിയൻ വഴി തിരിയേണ്ടു! അങ്ങെല്ലാം കാട് ഇങ്ങെല്ലാം മുള്ള്, ഏറെ പറഞ്ഞാല് വഴിയൊട്ടും തിരിയാപിന്നെപ്പുറം നാങ്കള് വഴി തിരിയേണ്ടു…" ജാതിയുടെ ചെളിക്കുണ്ടിലേക്ക് ചവുട്ടിത്താഴ്ത്തി തന്നെ പഞ്ചമനായി എണ്ണിയവർക്കു മുന്നിൽ നട്ടെല്ലു നിവർത്തിനിന്ന് ചോദ്യശരങ്ങളെയ്ത പുലയൻ; പഞ്ചമൻ! “മുപ്പത്തിമൂന്ന് മരം നട്ട കാലം. മൂന്നു മരമുണ്ടതിൽ വേറെ മുളപ്പാൻ! മൂന്നു മരമതിൽ കരിമരം പൂത്തു. അമ്മരം പൂത്തൊരു പൂവുണ്ടെൻ കൈമൽ..."അറിവിൻ്റെ നിറകുടം താനാണെന്നഹങ്കരിച്ച ആചാര്യന് നേരിൻ്റെ ചൂട്ടുകറ്റ വീശി വെളിച്ചം പകർന്നവനു പേര് പൊട്ടൻ! ‘മേലാളമരങ്ങളോട്’ പൊരുതിനിന്ന് മേലേരിയേറ്റപ്പെട്ട പൊട്ടനെന്ന പോരാളിയുടെ കഥയാണ് പഞ്ചമൻ പറയുന്നത്.