Pranayakavithakal P Bhaskaran Dc Books പൂമുടിയിൽ ഞാനിന്നു ചൂടിച്ചതാ-മീമലർമാല വാടുകിൽത്തന്നെയും, പ്രേമമാം മധുചോരുമെന്മാനസ-മോമലിൻ്റെ കരതാരിലില്ലയോ? ചുണ്ടിണയിൽ ഞാനിന്നു കുറിച്ചൊരി-ച്ചുംബനസ്മൃതി മായുകിൽത്തന്നെയും, ഹാ യുഗങ്ങൾക്കു മായ്ക്കുവാനാവാത്ത മായികഹർഷമാത്മാവിലില്ലയോ?" സ്മൃതികളുറങ്ങുന്ന നീലാകാശമേഘങ്ങളിൽ അടരാതെ നിൽക്കുന്ന കണ്ണുനീർത്തുള്ളിയിൽ പ്രതിബിംബിക്കുന്ന വർണ്ണരാജികളാണ് പി. ഭാസ്‌കരന്റെ പ്രണയകവിതകൾ. അവയിൽ ജീവിതത്തിൻ്റെ നിറം ചാലിച്ച വിഷാദഭാവമുണ്ട്. നിരാശയുടെ ഇരുൾക്കയങ്ങളുടെ ആഴവും അതിൻ്റെ മുഴക്കവുമുണ്ട്. അപ്പൊഴും പ്രതീക്ഷയുടെ പ്രഭാതത്തെ അത് സ്വപ്നം കാണുന്നു. വഴിത്തിരിവിൽ, ഓർക്കുക വല്ലപ്പോഴും, വേർപിരിയട്ടെ!, അമലേ നീ വന്നപ്പോൾ, രാത്രിയുടെ റാണി, മറുനാടൻതീരത്ത്, മധുവിധുസ്‌മരണ തുടങ്ങിയ 32 കവിതകൾ. സമാഹരണം, പഠനം : ദിവാകരൻ വിഷ്‌ണുമംഗലം