Sulthanpalli Minarangalile Pravukal Dr.Hashida Haidros Mankind Publication സുൽത്താൻപള്ളിമിനാരങ്ങളിൽ ഓർമ്മയുടെ ഇടവപ്പാതി തിമിർത്തു പെയ്തുകൊണ്ടിരുന്നു. അതിൽ ചക്കരത്തെരുവിൻ്റെ ബാല്യം മൈലാഞ്ചിത്തോടിനരികിൽ കണ്ണുപൊത്തിക്കളിച്ചു. മിനാരങ്ങളിൽ കുടിയേറിയ അന്ധരായ പ്രാവുകൾ ദേശം വിട്ടുപോയവരുടെ വരവും കാത്ത് ദിക്ക്റുചൊല്ലി ധ്യാനിച്ചിരുന്നു. ധ്യാനത്തിൽ ഖ്വാജാ ഷെയ്ക്ക് മുഈനുദ്ദീൻ്റെ ശിഷ്യപരമ്പരകൾക്ക് പിതൃക്കൾ സ്വപ്നദർശനങ്ങൾ നൽകി. ദൂരെയപ്പോൾ ഖബറിടങ്ങളിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. കാട്ടുമുല്ലപ്പൂക്കൾ മീസാൻകല്ലുകളിൽ കൊഴിഞ്ഞുവീണപ്പോൾ തലമുറകൾക്കിപ്പുറത്തുനിന്നും സർപ്പദംശനമേറ്റ കാൽപ്പാദങ്ങൾ നീലിച്ചു നീറി.