പാവനമായ സ്നേഹത്തിൻ്റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാ പുഷ്‌പമായി ആരാധിക്കുന്ന മുരളി നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീ ധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്‌നം വിരിയിച്ചു. അപ്പോ ഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്‌മരണ കളായിരുന്നു. വിധിയുടെ അവ്യാഖേയ ഭാവം ഒരു സ്വപ്നാടനക്കാരിയെപ്പോലെ കടന്നുവന്ന് പ്രതീക്ഷകൾ ഛിദ്രമാക്കി. ജീവിതബന്ധങ്ങളുടെയും ദാഹമോഹ ങ്ങളുടെയും പട്ടുനൂലുകൊണ്ടു മെന ഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പ്‌പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്റെ 'വിധിചക്രം',