ആത്മൻ കളവു പോയത് തിരയുകയാണെന്ന നാട്യത്തിൽ ഏതു രാജ്യത്തും എക്കാലത്തും പരാന്നഭുക്കുകളുടെ ഒരു വൻപട തന്നെയുണ്ട്... നടന്നു നടന്ന്, മുണ്ട് മണ്ണിൻ്റെ നിറമായി. താടി വളർന്നു. ഉടുമുണ്ടിൻ്റെ നിറം രണ്ടുംകെട്ട കൂട്ടത്തിലായപ്പോൾ ഒരു രസികന്‍ തോന്നി. എന്നാൽ എന്തുകൊണ്ട് ഇവന് ശകലം ആത്മീയത കൊടുത്തുകൂടാ എന്ന്..... കാവിക്കാരുടെ സംഘം കുന്നുപോലെ പെരുകി"..... സർഗാത്മകമായ ഔദ്ധത്യത്തിൽ നിന്ന് മലയാള ത്തിന്റെ കോമിക് ജീനിയസ്സ് വി.കെ.എൻ സൃഷ്ടി ക്കുന്ന വാങ്മയ കാരിക്കേച്ചർ. ആത്മീയത അസാദ്ധ്യമാക്കുന്ന ജീവിതമേഖലകൾ തുറന്നുവയ്ക്കുന്നു- കാവി ആത്മീയവാദത്തിൻ്റെ കാപട്യങ്ങൾക്കു നേരെ ഉയർന്നു ചിരിക്കുന്ന 'ആത്മൻ' സമകാലീന രാഷ്ട്രീയ സാമൂഹ്യതലങ്ങളെ ചരിത്രബോധ ത്തോടെ സമീപിക്കുന്നു. ഉന്നതജ്ഞാനിയായ ഒരു 'ചാക്യാർ' ചരിത്രം കൊണ്ട് വർത്തമാനത്തെയും വർത്തമാനംകൊണ്ട് ചരിത്രത്തെയും തെറ്റിച്ചു വായിക്കുന്ന മലയാള മാണ് ഈ കൃതി.