Mannveeru Veerankutty Dc Books സ്നേഹിച്ചും പേടിപ്പിച്ചും മരണവും ശുദ്ധസുന്ദരമായ ഭ്രാന്തും എനിക്കൊപ്പം ഉണ്ടായിരുന്നു. രണ്ടുവട്ടം വെള്ളത്തിലും ഒരിക്കൽ ഇലക്ട്രിക് ട്രെയിനിനു മുന്നിലും വച്ച് കയറിപ്പോടാ വകതിരിവില്ലാത്തവനേ എന്നു മരണം തന്ന സൗജന്യമാണ് ഇപ്പോഴത്തെ എന്റെ ജീവിതം. എന്നെ കവിയാക്കുന്നതും ആ കവിതയിൽ ജീവിതരതി നിനയ്ക്കുന്നതും അതൊന്നുതന്നെയാവണം. എനിക്കിളകാതെപോയ ഭ്രാന്താകട്ടെ തലതിരിഞ്ഞ കല്പനകളായി.വിചിത്രബിംബങ്ങളായി വന്നും പോയുംകൊണ്ടിരിക്കുന്നു. അതിജീവനം. പെണ്മരങ്ങൾ, കുഞ്ഞുവരകൾ, ഓരോ രാത്രിയും. ഊമയായ പെൺകുട്ടി , വിളി തുടങ്ങിയ 45 കവിതകൾ.